ഇസ്താംബുൾ: തെക്ക്-കിഴക്കൻ തുർക്കിയിൽ വൻഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 53 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണ മേഖലയിൽ 42 പേരും, തുർക്കിയിലെ വടക്കൻ പ്രദേശങ്ങളിൽ എട്ട് പേരും ഭൂചലനത്തിൽ കൊല്ലപ്പെട്ടു.എന്നാൽ നിരവധി കെട്ടിടങ്ങൾ തകർന്നതിനാൽ മരണ സംഖ്യ ഇനിയും ഉയാരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു.
തുർക്കിയുടെ പ്രധാന വ്യാവസായിക ഉത്പ്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഗാസിയാൻ പ്രദേശത്തിന്റെ തെക്കൻ പ്രദേശങ്ങളായ ലബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ 34 കെട്ടിടങ്ങൾ തകർന്നതായി ഗവർണർ എർഡിൻക് യിൽമാസ് പറഞ്ഞു. പുലർച്ചെ 4.17-ടെ ആയിരുന്നു ഭൂചലനം ഉണ്ടായത്. 17.9 കിലോമീറ്ററോളം ആഴത്തിലാണ് പ്രാരംഭ ഭൂചലനം സംഭവിച്ചത്. ആദ്യ ഭൂചലനം കഴിഞ്ഞ് 15 മിനിറ്റ്കൾക്ക് ശേഷം 6.7 തീവ്രതുള്ള മറ്റൊരു ഭൂകമ്പം കൂടി സംഭവിച്ചു. ഈ ഭൂചലനം മധ്യ തുർക്കിയിൽ 9.9 കിലോമീറ്റർ താഴ്ചയിലായിരുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ ഒന്നാണ് തുർക്കി. ഭൂചലനത്തിൽ ഗുരുതര നാശനഷ്ടങ്ങളുണ്ടെന്നും തകർന്ന വീടുകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചതായി ടർക്കിഷ് റെഡ് ക്രോസ് മേധാവി പറഞ്ഞു
Comments