ന്യൂഡൽഹി : ഏഷ്യാ കപ്പ് വേദി പാകിസ്താനിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന ബിസിസിഐ നിലപാടിനെതിരെ മുൻ നായകൻ ജാവേദ് മിയാൻദാദ്. പാകിസ്താനിലേക്ക് വരാൻ താത്പര്യം ഇല്ലെങ്കിൽ ഏത് നരകത്തിലേക്കെങ്കിലും ഇന്ത്യ ടീം ഏത് നരകത്തിലേക്കെങ്കിലും പോകട്ടെയെന്നാണ് മിയാൻദാദ് പറഞ്ഞത്.
ഏഷ്യാ കപ്പിന് ഇന്ത്യ വരുന്നുണ്ടോ എന്നത് പാകിസ്താനെ ബാധിക്കുന്ന കാര്യമല്ല. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണ് . ഇക്കാര്യത്തിൽ ഐസിസിയുടെ കൈകളിലല്ല നിയന്ത്രണം എങ്കിൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു സംഘടന
എല്ലാ ടീമിനും നിയമം ഒരുപോലെ ബാധകമാണ്. എത്ര ശക്തരായ ടീം ആണെങ്കിലും നിയമം അനുസരിക്കണം. സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമായിരിക്കാം. എന്നാൽ ഞങ്ങൾക്ക് അങ്ങനെ അല്ല. ഈ ലോകത്തെ മറ്റ് ടീമുകൾക്കും അങ്ങനെ അല്ല. ധൈര്യമായി പാകിസ്താനിലേക്ക് വരു. ഇവിടെ ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടിച്ച് നിൽക്കുന്നത്? പാകിസ്താനിൽ വന്ന് കളിച്ച് തോറ്റാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നത് കൊണ്ടായിരിക്കാം എന്നും മിയാൻദാദ് പറഞ്ഞു.
അതേസമയം ജാവേദിന് ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ് രംഗത്തെത്തി .’ആ നരകത്തിലേക്ക് പോകാന്‍ അവര്‍ക്കും താത്പര്യമില്ല’- എന്ന ഒറ്റ വാചകത്തിലുള്ള വായടപ്പിക്കുന്ന മറുപടിയുമായാണ് വെങ്കിടേഷ് പ്രസാദ് രംഗത്തെത്തിയത്. ഈ കുറിപ്പ് വൈറലായി മാറുകയും ചെയ്തു.
Comments