ലക്‌നൗ : യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്. സംസ്ഥാനത്തെ മികവുറ്റ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു. 16 രാജ്യങ്ങളിലെ 21 നഗരങ്ങളിലാണ് റോഡ്ഷോ നടത്തിയത്. വൻ തോതിൽ നിക്ഷേപം ശേഖരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
7.12 ലക്ഷം കോടി രൂപയുടെ 108 ധാരണാപത്രങ്ങളാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. യുപിയിൽ ഏഴ് ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. 25 മേഖലകളിലുള്ള വിദേശ സന്ദർശകർ ഡാറ്റാ സെന്റർ, ലോജിസ്റ്റിക്‌സ് പാർക്ക്, റിന്യൂവബിൾ എനർജി, അപ്പാരൽ ആൻഡ് ടെക്‌സ്‌റ്റൈൽ( പ്രത്യേക തുണിത്തരങ്ങൾ)
ഫിലിം സിറ്റി എന്നിവയുൾപ്പെടെ അഞ്ച് മേഖലകളിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ ഡാറ്റാ സെന്റർ ഹബ് ആക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വിദേശ നിക്ഷേപകർ വ്യക്തമാക്കി. അതിനായി17,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് അവർ അറിയിച്ചു.
യോഗി സർക്കാരിന്റെ നയങ്ങളിൽ ഉൾക്കൊണ്ടാണ് സംസ്ഥാനത്തെ ഗ്രേറ്റർ നോയിഡയിൽ ആദ്യത്തെ ഡാറ്റാ സെന്റർ നിർമിച്ചത്. സിംഗപ്പൂരിലും ഓസ്ട്രേലിയയിലും നടന്ന റോഡ് ഷോകളിൽ ഗ്ലോബൽ സ്റ്റേറ്റ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർ കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡും ഡാറ്റാ സെന്റർ നിർമ്മിക്കാൻ 8,260 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുമായി 1000 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് സ്റ്റാർ കൺസോർഷ്യം ലിമിറ്റഡ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. യുകെയിലും ,യുഎസ്എയിലും നടന്ന റോഡ് ഷോകളിൽ സിഫി ഇന്റർനാഷണൽ 8,300 കോടി രൂപയാണ് ഡാറ്റാ സെന്റർ നിർമാണത്തിന് നിക്ഷേപിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.
കാനഡയിലും യുഎസ്എയിലും നടത്തിയ പര്യടനത്തിൽ 8,200 കോടിയിലധികം രൂപയുടെ നിക്ഷേപം ലഭിച്ചു. യൂണിവേഴ്‌സൽ സക്‌സസ് ലിമിറ്റഡ് 5,100 കോടി രൂപ മുതൽമുടക്കിൽ ലോജിസ്റ്റിക് പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചു. യുകെ, യുഎസ്എ എന്നിവിടങ്ങളിലെ പര്യടനത്തിനിടെ, ലോജിസ്റ്റിക്‌സ് ബിപിഒയും പരിശീലന കേന്ദ്രവും തുറക്കുന്നതിനുള്ള ധാരണാപത്രത്തിലും സർക്കാർ ഒപ്പുവെച്ചതായി വൃത്തങ്ങൾ അറിയിച്ചു. യുഎഇയിൽ റോഡ് ഷോയ്‌ക്കിടെ ആസ്ത ഗ്രീൻ എനർജി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 4,480 കോടി രൂപയും നിക്ഷേപിക്കും. അതേ സമയം ശ്രീ സിദ്ധാർത്ഥ് ഇൻഫ്രാടെക് & സർവീസസ് സംസ്ഥാനത്ത് 8,000 കോടി രൂപ ചെലവഴിക്കാൻ ഒരു കർമ്മ പദ്ധതി തയ്യാറാക്കി.
ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പര്യടനത്തിനിടെ, ജപ്പാൻ ഇന്ത്യ ഇൻഡസ്ട്രി പ്രൊമോഷൻ അസോസിയേഷൻ 2500 കോടി രൂപയുടെ ധാരണാപത്രവും നിസെൻകെൻ ക്വാളിറ്റി ഇവാലുവേഷൻ സെന്റർ 10,000 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവച്ചു. ജർമ്മനി, ബെൽജിയം, സ്വീഡൻ രാജ്യങ്ങളിലെ റോഡ്ഷോകളിൽ രാജ്യാന്തര ഗ്രൂപ്പ് എബി സംസ്ഥാനത്ത് ഫിലിം സിറ്റിക്കായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു.
Comments