ലക്നൗ : ശ്രീകൃഷ്ണ ജന്മഭൂമി- ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസിൽ വാദം നടക്കവേ ഹിന്ദു സംഘടന നേതാക്കൾ എത്തിയത് സാക്ഷാൽ ശ്രീകൃഷ്ണന്റെ ശിൽപ്പവുമായി . മഥുരയിലെ കോടതിയിലാണ് കേസിലെ കക്ഷിയായ അശുതോഷ് പാണ്ഡെ കൃഷ്ണ വിഗ്രഹവുമായി എത്തിയത് .
തുടർന്ന് ശിൽപ്പം കൊണ്ടുവന്നതിന്റെ കാരണം കോടതി ആരാഞ്ഞു . ഇതിന് മറുപടിയായി, ഫയൽ ചെയ്ത കേസിലെ വാദിയാണ് കേശവ് കൃഷ്ണ ഭഗവാനെന്ന് അശുതോഷ് പാണ്ഡെ പറഞ്ഞു. കോടതിയിൽ വാദിഭാഗത്തെ എല്ലാവരോടും ഉത്തരവിൽ ഹാജരാകാൻ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇത് തങ്ങളുടെ വിശ്വാസമാണെന്നും, അതനുസരിച്ചാണ് കൃഷ്ണ വിഗ്രഹം കൊണ്ടുവന്നതെന്നും അശുതോഷ് പാണ്ഡെ പറഞ്ഞു . ഈ വാദം കേട്ട കോടതി ശ്രീകൃഷ്ണന്റെ സാന്നിധ്യം അംഗീകരിച്ചു. അതേസമയം, ഈദ്ഗാഹിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല .
തർക്കഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന് അശുതോഷ് പാണ്ഡെ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി അടുത്ത വാദം കേൾക്കുന്നത് ഫെബ്രുവരി 13 ലേക്ക് മാറ്റി.
Comments