തിരുവനന്തപുരം: കട്ടിലിന് തീ പിടിച്ച് കിടപ്പുരോഗിയായ വയോധികൻ മരിച്ചു. വിതുര ആനപ്പാറ കാരിക്കുന്ന് സ്വദേശി തങ്കപ്പനാണ്(74) മരിച്ചത്. മരിച്ച തങ്കപ്പൻ തനിച്ചാണ് താമസിച്ചിരുന്നത്. സമീപത്ത് താമസിക്കുന്ന മകൾ രാവിലെ ചായ നൽകാനായി എത്തിയപ്പോഴാണ് തങ്കപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലാസ്റ്റിക് കട്ടിലിൽ വെന്തെരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ കിടക്കുന്ന കട്ടിലിന് സമീപം മെഴുകുതിരി കത്തിച്ച് വെക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
പ്ലാസ്റ്റിക് ടീപോയിലാണ് മെഴുകുതിരി കത്തിച്ച് വെച്ചിരുന്നത്. ടീപോയിൽ നിന്ന് തീ കട്ടിലിലേക്ക് പടർന്നതാകാം
അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ടീപോയും കട്ടിലും പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. വിതുര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments