ബെംഗളുരൂ: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. സവർക്കറോ ടിപ്പുവോ ആരാണ് രാജ്യത്തിന് പ്രധാനമെന്ന് ചർച്ച ചെയ്യാൻ സിദ്ധരാമയ്യയെ അദ്ദേഹം വെല്ലുവിളിച്ചു. സവർക്കറെപ്പോലൊരു രാജ്യസ്നേഹിയെ വേണോ ടിപ്പുവിനെപ്പോലൊരു മതഭ്രാന്തനെ വേണോയെന്ന് ജനങ്ങൾ ചിന്തിക്കട്ടേയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു വശത്ത്, ബൂത്ത് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു, മറുവശത്ത് ‘ബൂത്ത് വിജയ് അഭിയാൻ’,’ജനസ്പന്ദന റാലി’ നടക്കുന്നു. ബൂത്ത് കമ്മിറ്റി കൂടുതൽ ശക്തമാക്കാനാണ് ബിജെപിയുടെ പരിശ്രമം. ,മാത്രമല്ല കർണാടകയിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ജനസംഗതൻ യാത്ര തുടരുകയാണ്, പാർട്ടി നേതാക്കൾ ഈ റാലികളിലൂടെ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നുണ്ട്. ബൂത്ത് ശാക്തീകരണത്തിലൂടെ സംഘടന കൂടുതൽ ശക്തമാകുമെന്നും ബൂത്ത് ശക്തമാണെങ്കിൽ സംഘടന ശക്തമായി മുന്നേറുമെന്നും നളിൻ കുമാർ കട്ടീൽ അഭിപ്രായപ്പെട്ടു.
അതേസമയം കർണാടക നിയമസഭയിൽ ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. തിരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരുക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അതിന് ശേഷം 2024ൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.















