കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ 1000 കുടുംബങ്ങൾക്ക് ഐക്യരാഷ്ട്ര സഭ അഭയാർത്ഥികൾക്കായി നൽകുന്ന ധനസഹായം കൈമാറി. യുഎന്നിന്റെ അഫ്ഗാനിസ്ഥാനിലെ ഹൈക്കമ്മീഷൻ മുഖാന്തരമാണ് സഹായം കൈമാറിയത്. ഓരോ കുടുംബത്തിനും 50,000അഫ്ഗാനിയാണ് സഹായം ലഭിച്ചത്.
47,700കുടുംബങ്ങൾക്ക് ധനസഹായം നൽകിയിരുന്നതായും രാജ്യത്തെ പൗരൻമാർക്ക് സഹായം നൽകേണ്ടത് കടമയാണെന്നും ഹെറാത്തിലെ അഭയാർത്ഥി പുനരധിവാസ വിഭാഗം മേധാവി അബ്ദുൾ ഗഫൂർ ജലാൽ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് വരുമാനമില്ലെന്നും ജനങ്ങൾ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്നും ദരിദ്രരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ നൽകുന്ന സഹായം വലിയോരു ആശ്വാസമാണെന്നും ധനസഹായം കൈപ്പറ്റിയ ഒരു പ്രദേശവാസി പ്രാദേശിക മാദ്ധ്യമത്തിനോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യുഎൻ ജനറൽ സെക്രട്ടറി അന്റണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിസ്ഥാന അവകാശങ്ങൾ താലിബാൻ ഭരണകൂടം ചവിട്ടിമെതിക്കുകയാണന്നും സ്വന്തം നാട്ടിൽ അഭയാർത്ഥികളായി അവർക്ക് ജീവിക്കേണ്ടിവരുന്നത് വളരെ പരിതാപകതരമായ കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
Comments