ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച് രണ്ടാം ക്ലാസ്സുകാരിയുടെ കത്ത്. ബെംഗളൂരു സ്വദേശിനിയായ രണ്ടാം ക്ലാസ്സുകാരി എഴുതിയ കത്ത് ബിജെപിയുടെ ട്വിറ്റർ പേജിൽ ബുധനാഴ്ചയാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെ വിദ്യാർത്ഥിനിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ച അതേ ദിവസം തന്നെയാണ് വിദ്യാർത്ഥിനി കത്തെഴുതിയത്. 100 വയസ്സുള്ള താങ്കളുടെ പ്രിയപ്പെട്ട അമ്മ മരണപ്പെട്ട വിവരം ടിവിയിൽ കണ്ടു. വാർത്ത അറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. അതുകൊണ്ട് ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക. മാത്രവുമല്ല അമ്മയുടെ ആത്മാവിനായി ഞാൻ സർവ്വ ശക്തനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു രണ്ടാം ക്ലാസ്സുകാരി ആരുഷ് ശ്രീവത്സ എഴുതിയ കത്തിലെ സാരാംശം.
അമ്മയുടെ വിയോഗത്തിൽ നിങ്ങളുടെ അനുശോചനത്തിന് നന്ദി. അമ്മയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. അതിന്റെ വേദന വാക്കുകൾക്കതീതമാണ്. നിങ്ങളുടെ ചിന്തകളിൽ എന്നെ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നു. പ്രാർത്ഥനകൾ എനിക്ക് ഈ നഷ്ടം താങ്ങാനുള്ള ശക്തിയും ധൈര്യവും നൽകുന്നു. ഹൃദയംഗമമായ അനുശോചനത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നായിരുന്നു വിദ്യാർത്ഥിയുടെ കത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി.
Comments