ഗാന്ധിനഗർ: മഹാശിവരാത്രി ദിനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ മകൻ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയും സോമനാഥ ക്ഷേത്രം ദർശിച്ചു. ക്ഷേത്ര ട്രസ്റ്റ് ചെയർമാനും സെക്രട്ടറി യോഗേന്ദ്രഭായ് ദേശായിയുമായ പി കെ ലാഹിരിയാണ് ഇരുവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തത്.
ദേവസന്നിധിയിൽ മുകേഷ് അംബാനിയും ആകാശ് അംബാനിയും ശിവലിംഗത്തിൽ അഭിഷേകം നടത്തി പ്രാർത്ഥിച്ചു. അംബാനിമാർ പാരമ്പര്യങ്ങളിൽ വേരൂന്നിയവരാണ്. എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും പങ്കുച്ചേരുന്നവരുമാണ്. സോമനാഥ ക്ഷേത്ര ട്രസ്റ്റിന് മുകേഷ് അംബാനി 1.51 കോടി രൂപ സംഭാവന നൽകുകയും ചെയ്തു.
ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ദ്വാദശ ജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനമാണ് ഈ ക്ഷേത്രത്തിന്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
Comments