തിരുവനന്തപുരം : ജോൺബ്രിട്ടാസിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ജി ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. “ചാനൽ മേധാവിയും അഭിസാരികയും ഉമ്മൻചാണ്ടി ‘വധ’വും: ഒരു ആധുനിക അപസർപ്പക കഥ” എന്ന തലക്കെട്ടിൽ സാമാന്യം ദീർഘമായ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജോൺ ബ്രിട്ടാസിന്റെ നടപടികളെ ജി ശക്തിധരൻ ചോദ്യം ചെയ്യുന്നത്.
ഉമ്മൻചാണ്ടിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ജോൺ ബ്രിട്ടാസ് ഗൂഡാലോചന നടത്തി എന്നതാണ് ജി ശക്തിധരന്റെ പോസ്റ്റിന്റെ കാതൽ. വയോവൃദ്ധനായ ഉമ്മൻചാണ്ടിയെ പാതാളത്തോളം താഴ്‌ത്താൻ അഭിഭാഷകരുടെ വൻ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കൾ നീക്കിയ ടിവി യജമാനൻ ജോൺ ബ്രിട്ടാസായിരുന്നു എന്ന് ജി ശക്തിധരൻ പറയുന്നു. എന്നാൽ അതേ ജോൺ ബ്രിട്ടാസ് തന്നെ രാത്രി പന്ത്രണ്ടിനും അതിനുശേഷവും സോളാർ പ്രതിയോട് നിരന്തരം സല്ലാപത്തിൽ ഏർപ്പെട്ടിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി അദ്ദേഹം ആരോപിക്കുന്നു.
വിവാദനായികയുമായി പാതിരാ പ്രേമസല്ലാപം നടത്തി, സിബിഐയിൽ ഉമ്മൻചാണ്ടിയെ കാരാഗൃഹത്തിലേയ്‌ക്കയക്കാൻ തെളിവുകൾക്കുള്ള നെട്ടോട്ടമോടിയിട്ട് ; ഉമ്മൻചാണ്ടിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതായി നാട്യവും. നടത്താൻ ഒരാൾക്ക് ഒരേസമയം എങ്ങിനെ കഴിയുന്നു ജോൺ ബ്രിട്ടാസ് എന്ന് ശക്തിധരൻ ചോദിക്കുന്നു. ജോണ് ബ്രിട്ടാസിന്റെ ഹൃദയം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം എന്നും ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്.
ദേശാഭിമാനിയിലെ നിരവധി ഉന്നത ചുമതലകൾ വഹിച്ചിരുന്ന ജി ശക്തിധരൻ പിന്നീട് പുറത്താക്കപ്പെടുകയായിരുന്നു.
ജി ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം.
Comments