ഡെറാഡൂൺ: യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാധിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നിയമനങ്ങളിലെ ക്രമക്കേടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ രാജ്യത്തെ പൗരന്മാർക്കായി 10-ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലക്ഷ്യം വച്ചിരിക്കുന്നത്. 2500 -ഓളം നിയമനങ്ങൾ നൽകികൊണ്ട് യുവതലമുറയെ സംരക്ഷിക്കുകയാണ് തങ്ങളെന്നും ധാമി പറഞ്ഞു.
വ്യാജ റിക്രൂട്ട്മെന്റിനും വഞ്ചനക്കുമെതിരെയുള്ള രാജ്യത്തെ ഏറ്റവും ശക്തമായ നിയമം ഉത്തരാഖണ്ഡിൽ നിലവിലുണ്ടെന്നും റിക്രൂട്ട്മെന്റെ് പരീക്ഷകളിൽ ആരെങ്കിലും ക്രമക്കേടുകൾ കാണിച്ചാൽ ഗുരുതര നടപടികൾ നേരിടേണ്ടി വരുമെന്നും ധാമി കൂട്ടിചേർത്തു.
ഉത്തരാഖണ്ഡിലെ റോസ്ഗാർ മേള ഇന്ന് ഓൺലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Comments