വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിൽ എത്തിയത് പത്ത് മണിക്കൂറോളം ട്രെയിനിൽ യാത്ര ചെയ്ത്. തിങ്കളാഴ്ചയായിരുന്നു ബൈഡൻ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തിയത്. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഡിഡന്റ് അമേരിക്കൻ സൈനിക സാന്നിദ്ധ്യമില്ലാത്ത യുദ്ധഭൂമി സന്ദർശിക്കുന്നത്.
റഷ്യ- യുക്രയ്ൻ സംഘർഷാവസ്ഥ ഒരു വർഷം പൂർത്തിയായ വേളയിലാണ് ബൈഡൻ യുക്രെയ്നിൽ എത്തിയത്. രഹസ്യ സന്ദർശനം സംബന്ധിച്ച ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ രഹസ്യമായി വൈറ്റ് ഹൗസ് ആരംഭിച്ചിരുന്നു. ദേശിയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ള്യയവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ മുൻനിർത്തി സന്ദർശനം വിവരം റഷ്യയ്ക്ക് കൈമാറിയുന്നു എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
വൈറ്റ് ഹൗസിൽ നിന്ന് വിമാന മാർഗ്ഗമാണ് ബൈഡൻ പോളണ്ടിൽ എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പോളണ്ടിലെ റസീസ്വക്ക-ജസിയോക്ക വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റ് അവിടെ നിന്നും ട്രെയിൻ മാർഗ്ഗമാണ് കീവിൽ എത്തിയത്. വാൾസ്ട്രീറ്റ് ജേണലിന്റെ ലേഖകനും ഫോട്ടോഗ്രാഫറും ബൈഡനെ സന്ദർശന വേളയിൽ അനുഗമിച്ചിരുന്നു.
പത്ത് മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്ക് ശേഷം കീവിൽ എത്തിയ ബൈഡനെ സ്വീകരിക്കാൻ യുഎസ് അംബാസിഡറുടെ നേതൃത്വത്തിലുള്ള ചെറു സംഘമാണ് ഉണ്ടായിരുന്നത്. തുടർന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തിയ ബൈഡൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ബൈഡൻ യുക്രെയ്നിൽ ഉണ്ടായിരുന്ന മുഴുവൻ സമയവും യുഎസ് വ്യോമസേന കീവിനെ നീരിക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുൻപ് വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ബൈഡൻ അവസാനം കീവ് സന്ദർശിച്ചത്.
Comments