ന്യൂ ഡൽഹി: അഫ്ഗാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിൽ ജനിച്ച ഇജാസ് അഹമ്മദ് അഹംകാർ അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ആണ് . ഇന്ത്യയിൽ നിന്ന് യുവാക്കളെ ചാവേറുകളാക്കി റിക്രൂട്ട് ചെയ്ത് ഭീകരാക്രമണത്തിന് വേണ്ടി അയക്കുന്ന ആളായിരുന്നു ഇജാസ്.
ഈ ജനുവരി മാസം ഇജാസ് അഹമ്മദിനെ കേന്ദ്രഗവൺമെന്റ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാളെ പിടികൂടാനായി രഹാസ്യന്വേഷണം ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലെ അന്വേഷണത്തിലാണ് ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.
2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാരയിൽ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 25 പേരെ കൊലപ്പെടുത്തിയ ചാവേർ ബോംബാക്രമണത്തിന്റെ ആസൂത്രകനാണ് ഇജാസ് അഹമ്മദ് ഈ ആക്രമണത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്ന അബു ഖാലിദ് അൽ ഹിന്ദി പങ്കെടുത്തിരുന്നു. ജലാലാബാദിൽ മറ്റൊരു മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് കല്ല് കെട്ടിയ പുരയിൽ നടത്തിയ ചാവേർ അക്രമണത്തിന്റെയും സൂത്രധാരൻ ഇജാസ് അഹമ്മദ് അഹംകാർആണെന്ന് പറയപ്പെടുന്നു. ഇജാസ് കല്ല് കെട്ടിയ പുരയിൽ എന്ന മലയാളി ഭീകരൻ ഒരു ദന്തിസ്റ്റായിരുന്നു.
അതിനിടെ ഇജാസ് അഹമ്മദ് അഹംകാറിനെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വിവരമുണ്ട് .അഫ്ഗാനിലെ ഇപ്പോഴത്തെ ഭരണകൂടമായ താലിബാൻ ഐ എസ്സിനെതിരെ ചില നടപടികൾ സ്വീകരിക്കുന്നുണ്ട് .അതിലാണ് ഇജാസും കൊല്ലപ്പെട്ടതെന്നാണ് വിവരം . താലിബാനെ പിന്തള്ളി അഫ്‌ഗാനിലെ ഭരണം പിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഐ എസ് അവിടെ നിരവധി ആക്രമണങ്ങൾ നടത്തുന്നുണ്ട് . ആ ആക്രമണങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ധാരാളം താലിബാൻ കാർ കൊല്ലപ്പെട്ടിരുന്നു.
Comments