ആലപ്പുഴ : ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ജേക്കബ് ജോസിനെ സസ്പെന്റ് ചെയ്തു. നിരോധിത പുകയില ഉത്പ്പന്ന കടത്തിൽ സി പി എം നേതാവ് എ. ഷാനവാസിനെതിരെയുള്ള റിപ്പോർട്ട് ചോർന്നതിനു പിന്നിൽ ജേക്കബ് ജോസ് ആണെന്നാണ് ആരോപണം.
വിജിലൻസ് എ ഡി ജി പിക്കായിരുന്നു അന്വേഷണ ചുമതല . സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരെ നടന്നത്. ഈ അന്വേഷണം നടത്തി എ ഡി ജി പി.ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർന്നിരുന്നു. ഇതിലെ വിവരങ്ങളാണ് മാധ്യമങ്ങളിൽ വാർത്തയായി വന്നത്. ഷാനവാസിന് ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ജോസാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിലാണ് നടപടി.
കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് ഷാനവാസിന്റെ പേരിലുള്ള ലോറിയിലായിരുന്നു. കരുനാഗപ്പള്ളിയില്‍ പിടിയിലായ ഇജാസ് സിപിഎം നേതാവായ ഷാനവാസിന്റെ ബിനാമി ആണെന്നും പുകയില ഉത്പന്നങ്ങള്‍ കടത്തിയത് ഷാ നവാസിന്റെ നേതൃത്വത്തിൽ ആണെന്നും, നവാസിന് ക്രിമിനല്‍ ബന്ധമുണ്ടെന്നും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
Comments