കൊറോണ പിടിപെടുമെന്ന് ഭയന്ന് പ്രായപൂർത്തിയാകാത്ത മകനെ മൂന്ന് വർഷം വീടിനുള്ളിൽ പൂട്ടിയിട്ട് മാതാവ്. മകനൊപ്പം അമ്മയും വീടിനുള്ളിൽ മൂന്ന് വർഷക്കാലം ഒളിച്ച് താമസിച്ചു. ഭർത്താവിനെ പോലും മൂന്ന് വർഷം വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഒടുവിൽ മകനെ വിട്ടുകിട്ടണമെന്ന ആവശ്യവമായി സ്ത്രീയുടെ ഭർത്താവ് പോലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ സുജൻ മാജി ചക്കർപൂറിന്റെ ഭാര്യ മൂന്ന് വർഷം മുൻപാണ് കൊറോണ പിടിപെടുമെന്ന് ഭയന്ന് മകനെ വീട്ടുതടങ്കലിലാക്കി ഒളിവുജീവിതം തുടങ്ങിയത്. യുവതി തന്റെയും മകന്റെയും മുടി മുറിച്ച ശേഷമാണ് ഒളിച്ച് താമസ്സം ആരംഭിച്ചത്. വീട്ടിൽ ഗ്യാസ് സ്റ്റൗവിന് പകരം ഇൻഡക്ഷൻ വഴി പാചകം ചെയ്തു.3 വർഷമായി വീട്ടിലെ മാലിന്യം പോലും പുറത്തേക്ക് വലിച്ചെറിയാതിരുന്നതിനാൽ ഈ വർഷങ്ങളിൽ ആരും വീട്ടിൽ എത്തിയിരുന്നില്ല. കൊറോണ കാരണം സ്ത്രീ പരിഭ്രാന്തിയിലാണെന്നും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മകൻ മരിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നതായും അന്വേഷണ പോലീസ് അറിയിച്ചു. കൂടാതെ മൂന്ന് വർഷമായി പുറം ലോകവുമായി ബന്ധമില്ലാതിരുന്നതിനാൽ വീടിനുള്ളിൽ വസ്ത്രങ്ങൾ, മുടി, മാലിന്യങ്ങൾ, അഴുക്ക്, പലചരക്ക് സാധനങ്ങൾ എന്നിവയുടെ കൂമ്പാരം കൂമ്പാരം തന്നെ ഉണ്ടായിരുന്നു.
ഇയാളുടെ അഭ്യർഥന മാനിച്ച് പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ശിശുക്ഷേമ വകുപ്പ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച വസതിയിലെത്തി പ്രധാന വാതിൽ തകർത്ത് മുൻമുൻ മാജിയെയും അവളുടെ 10 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തി.
Comments