പാലക്കാട്: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് തൃശ്ശൂരിൽ അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സിൽ കയറാനാണ് ജയ്‌സിംഗ് ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം.
സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ സാധിക്കാതെ വന്ന ജയ്‌സിംഗ് ഭീഷണി മുഴക്കി. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ജയ്‌സിംഗ് ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്‌സിംഗ് ട്രെയിനിൽ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും ഷൊർണൂരിൽ ട്രെയിനിൽ വെച്ച് പ്രതിയായ ജയ്‌സിംഗിനെ പിടികൂടുകയുമായിരുന്നു.
അതേസമയം എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 11.30-യ്‌ക്ക് എറണാകുളത്ത് എത്തി. ജയ്സിംഗിന് ഈ സമയത്ത് സ്റ്റേഷനിൽ എത്താനായില്ല. ഇതോടെയാണ് ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് ജയ്‌സിംഗ് വിളിച്ച് പറഞ്ഞത്. പരിശോധനയ്‌ക്കായി ട്രെയിൻ പിടിച്ചിടുന്ന സമയത്ത് യാത്ര ചെയ്ത് ട്രെയിനിൽ കയറാമെന്നായിരുന്നു പ്രതി കരുതിയത്.
Comments