ഇസ്ലാമാബാദ്: പാകിസ്താനിലെ ആദ്യ ട്രാൻസ് മാദ്ധ്യമപ്രവർത്തക മര്‍വ്വ മാലികിന് നേരെ വധശ്രമം. ലാഹോറിലെ സൈനിക ക്യാമ്പിന് അടുത്ത് നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അക്രമണം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലികിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മർവ്വ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും ഇപ്പോൾ പോലീസ് സംരക്ഷണത്തിൽ കഴിയുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ സർക്കാർ 2018-ൽ നടപ്പിലാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമത്തിനെതിരെ മർവ്വ ശക്തമായി നിലപാട് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്
ഭീഷണി സന്ദേശങ്ങൾ വന്നിട്ടുണ്ടായിരുന്നെന്നും പോലീസിൽ പരാതി നൽകിയിരുന്നതായും അവർ പറഞ്ഞു.
ഫാഷന്‍ മേഖലയിലും, മാദ്ധ്യമ പ്രവർത്തനത്തിലും ട്രാന്‍സ് സമൂഹത്തിന് ജോലിചെയ്യാമെങ്കിൽ മറ്റു തൊഴിലിടങ്ങളില്‍ എന്ത് കൊണ്ട് അവരെ ഉള്‍പ്പെടുത്താന്‍ സമൂഹം തയ്യാറാവുന്നില്ല. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സമയത്ത് എന്റെ വീട്ടുകാര്‍ തന്നെ എന്നെ തള്ളിപ്പറഞ്ഞു. വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ തെരുവില്‍ ഭിക്ഷയെടുക്കാനല്ലാതെ ഞങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല. ഇതിന് വേണ്ടി സർക്കാർ ശക്തമായ നിയമങ്ങൾ നടപ്പിലാക്കണമെന്ന് മർവ്വ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മർവ്വയ്ക്ക് നേരേ ഭീഷണി സന്ദേശങ്ങൾ അയച്ച് തുടങ്ങിയത്.
മീഡിയ ജേര്‍ണലിസത്തില്‍ ബിരുദം നേടിയ 26 കാരിയായ മര്‍വ്വ മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടർന്ന് പാകിസ്താനിലെ ഒരു സ്വകാര്യ ചാനലിൽ മാദ്ധ്യമ പ്രവർത്തകയായി ജോലി ചെയ്യുകയായിരുന്നു.
Comments