മുംബൈ: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പ്രവർത്തനം ശക്തമാക്കാൻ എയർഇന്ത്യ. 4200 ക്യാബിൻ ക്രൂ, 900 പൈലറ്റ് എന്നിവരെ പുതുതായി നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽ നിന്ന് 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടിതിന് പിന്നാലെയാണ് പുതിയ നിയമനങ്ങൾ എന്നാണ് സൂചന.
പുതിയതായി എത്തുന്നവർക്ക് മുംബൈയിലെ എയർ ഇന്ത്യ എയർലൈൻ പരിശീലന കേന്ദ്രത്തിൽ വിപുലമായ ഇൻ-ഫ്ലൈറ്റ് പരിശീലനം നൽകും. ക്യാബിൽ ക്രൂവിനായി 15 ആഴ്ചത്തെ പരിശീലന പരിപാടിയും സംഘടിപ്പിക്കും. സുരക്ഷാ, സേവന വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം. കൂടുതൽ എൻജിനീയർമാരെയും നിയമിക്കനും കമ്പനി പദ്ധതിയിടുന്നുണ്ട്.
1932-ൽ ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയ്ക്ക് തുടക്കമിട്ടത്. സ്വാതന്ത്രാനന്തരം 1953-ൽ കമ്പനി ദേശസാത്കരിച്ചു. കഴിഞ്ഞ വർഷമാണ് ടാറ്റാ ഗ്രൂപ്പിന് കീഴിൽ വീണ്ടും എയർ ഇന്ത്യ എത്തിയത്. ടാറ്റാ ഗ്രൂപ്പിന് കീഴിൽ നിരവധി മാറ്റങ്ങൾക്കാണ് കമ്പനി തയ്യാറെടുക്കുന്നത്. കമ്പനിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നാല് ലക്ഷം ബില്യൺ ഡോളർ ടാറ്റാ ഗ്രൂപ്പ് മാറ്റിവെച്ചിരുന്നു.
Comments