ന്യൂഡൽഹി: കൊള്ളസംഘത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ യാസിൻ എന്ന സുനിൽ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ ലക്ഷ്മി നഗർ സി-34 വിജയ് ബ്ലോക്കിലാണ് സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് അതിക്രമിച്ച് കയറിയ മോഷണസംഘത്തിൽ നിന്നും സുഹൃത്തുക്കളെ സംരക്ഷിക്കുന്നതിനിടെ സുനലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൗമാരക്കാരനടക്കം ആറ് പേരെ ഡൽഹി പോലീസ് ഇന്നലെ പിടികൂടി. ഭഗീരഥ്, ദേവേഷ് ത്യാഗി, ദിനേശ് പരേന, അമിത് യാദവ്, ബൗൺസർ എന്ന ഹിമാൻഷു എന്നിവരാണ് അറസ്റ്റിലായത്.
വിനയ് കുമാറും സുഹൃത്തുക്കളായ അതുൽ കുമാറും സാഹിലും ഫ്‌ളാറ്റിൽ ചെറിയ ബിസിനസ്സ് സ്ഥാപനം നടത്തുകയായുരുന്നു. ഫ്‌ളാറ്റിൽ സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു സുനിൽ. ഈ സമയം ഒരുസംഘം ഫ്‌ളാറ്റിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ചു. പ്രതികളെ തടയാൻ ശ്രമിച്ച അതുലിനെയും സുനിലിനെയും പിസ്റ്റളും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ സുനിലിന് മാരകമായി പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ച് പേർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
Comments