ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് പരിശീലകർ വേണമെന്ന് മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. കോച്ചായി ഒരാളെ നിലനിർത്തുന്നതിനൊപ്പം ഒരാളെ സ്പഷ്യലിസ്റ്റ് ടി20 കോച്ചായും നിയമിക്കണമെന്നും ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യൻ ടീമിന് രണ്ട് ക്യാപ്റ്റൻമാരുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശർമ്മ ടീമിനെ നയിക്കുന്നു. ടി20 ടീമിന്റെ ചുമതല ഹാർദിക് പാണ്ഡ്യയ്‌ക്കും നൽകുന്നുണ്ട്. ഈ മാതൃകയിൽ പരിശാലകരെയും നിയമിക്കണമെന്നായിരുന്നു ഹർഭജന്റെ പ്രതികരണം.
രണ്ട് ക്യാപ്റ്റൻമാരുള്ളത് കൊണ്ടുതന്നെ രണ്ട് പരിശീലകരെ നിയമിക്കേണ്ട ആവശ്യകതയും ടീമിനുണ്ട്. ഇംഗ്ലണ്ട് മക് കല്ലത്തെ പരീക്ഷിച്ച മാതൃക ഇന്ത്യയിലും നടപ്പക്കാൻ സാധിക്കും. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിനെ എങ്ങനെ ഒന്നാമതെത്തിക്കാൻ ദ്രാവിഡിന് സാധിക്കും. ടി20 മത്സരങ്ങളുടെ സാഹചര്യങ്ങൾ മനസിലാക്കി പരിശീലിപ്പിക്കാൻ ഒരു കോച്ചിന്റെ കൂടി ആവശ്യമുണ്ടെന്നും ഹർഭജൻ പറഞ്ഞു.
നെഹ്റയെ കോച്ചായി ലഭിച്ചതിനാലാണ് ഹാർദിക് പാണ്ഡ്യയെ നായകനാക്കി ഗുജറാത്ത് ടൈറ്റൻസിന് കിരീടം ലഭിച്ചത്. അതിനാൽ ടി20 ഫോർമാറ്റിന്റെ ആവശ്യകതകൾ മനസിലാക്കുന്ന ഒരാളെ ടി20 കോച്ചായി നിയമിക്കണമെന്നും ഹർഭജൻ പറഞ്ഞു.
Comments