പുനെ: മഹാരാഷ്‌ട്രയിലെ പൂനെയിലെ കസ്ബ പേത്ത്, ചിഞ്ച്വദ് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡിയുടെ ഭാവി നിർണയിക്കുന്ന മത്സരം കൂടിയാകും കസ്ബ പേത്ത്, ചിഞ്ച്വാദ് ഉപ തിരഞ്ഞെടുപ്പുകൾ. ചിഞ്ച്വാദ് മണ്ഡലത്തിൽ ബിജെപിയുടെ അശ്വിനി ജഗ്താപും എൻസിപിയുടെ വിത്തൽ കേറ്റ് എന്നിവർ തമ്മിലാണ് മത്സരം. കസ്ബപേഠിൽ ഹേമന്ത് രസാനെയും (ബിജെപി) രവീന്ദ്ര ധങ്കേക്കറും (കോൺഗ്രസ്) തമ്മിലാണ് ഇവിടെ പോരാട്ടം.
എൻഡിഎയിലേയും മഹാവികാസ് അഖാഡിയിലെയും പ്രമുഖ നേതാക്കൾ ഇരു മണ്ഡലങ്ങളിലും പ്രചരണത്തിനായി എത്തിയിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ഭടരണകക്ഷയിൽ നിന്നും എൻസിപി തലവൻ ശരദ് പവാർ, പാർട്ടി നേതാവ് അജിത് പവാർ ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ തുടങ്ങിയവർ എംവിജിയ്‌ക്കായും പ്രചരണത്തിനിറങ്ങി.
1,38, 550 സ്ത്രീ വോട്ടർമാരും 1,36,87 പുരുഷ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർമാരുമടക്കം കസ്ബപേത്ത് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,75,428 ആണ്. 270 പോളിംഗ് ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രശ്നബാധിതമായ ഒമ്പത് ബൂത്തുകൾ മണ്ഡലത്തിലുണ്ട്. ചിഞ്ച്വാഡ് അസംബ്ലി മണ്ഡലത്തിൽ 510 പൂളിംഗ് ബൂത്തുകളിലായി 56,8954 വോട്ടർമാരാണുള്ളത്. എംഎൽഎമാർ അന്തരിച്ചതിനെ തുടർന്നാണ് ഇകരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ക്രമസമാധാനപാലനത്തിനായി സിഐഎസ്ഫ്, സിആർപിഎഫ്, ഇന്തോ-ടിബറ്റൻ ബോർഡർ വിഭാഗങ്ങളെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
Comments