ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരിഹാസവുമായി പാർട്ടി മുൻ ദേശീയ സോഷ്യൽ മീഡിയാ കൺവീനർ അനിൽ കെ ആന്റണി. ദേശിയ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്ര പരസ്യം എടുത്തുകാട്ടിയാണ് പരിഹാസം. പരസ്യത്തിൽ മൗലാനാ അബ്ദുൾ കലാം ആസാദിനെ ഒഴിവാക്കിയതും സുഭാഷ് ചന്ദ്രബോസിനെ രണ്ടാം നിരയിലേക്ക് മാറ്റിയതും ചൂണ്ടിക്കാട്ടിയാണ് അനിലിന്റെ പ്രതികരണം.
അംബേദ്ക്കർ എങ്ങനെ കോൺഗ്രസ് നിരയിൽ എത്തിയതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. വ്യക്തി ഹത്യനടത്താൻ ശ്രദ്ധ ചെലുത്തുന്ന സൈബർ പോരാളികൾ ആ സമയം കൊണ്ട് സ്വന്തം നേതാക്കളെ ചരിത്രം കൂടി പഠിപ്പിക്കണമെന്നും ട്വീറ്റിലൂടെ അനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ് സുപ്രിയ ശ്രീനതെ എന്നിവരെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലെ പരാമർശം.
No Maulana Abul Kalam Azad , Subhas Chandra Bose just in second row ? Dr. BR Ambedkar in @INCIndia pantheon😁. Instead of focussing on the personal insulting troll army, you should work on giving a proper history lesson to your office bearers. @Jairam_Ramesh @SupriyaShrinate https://t.co/irGhsoj54X
— Anil K Antony (@anilkantony) February 27, 2023
ബിബിസിക്കെതിരായ പരാമർശത്തോടെയാണ് അനിൽ കെ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയുന്നത്. ബിബിസി മുൻ വിധിയോടെ പെരുമാരുന്ന മാദ്ധ്യമമാണെന്ന് പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്ററി മുൻ നിർത്തി അനിൽ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയത്തിനേക്കാൾ രാജ്യ താത്പര്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞ ശേഷം പ്രതികരിച്ചു. പിന്നാലെ വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ചും അനിൽ ട്വീറ്റ ചെയ്തിരുന്നു.
Comments