മാർച്ച് മുതൽ മെയ് വരെ രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യത. 2023 ലെ ആദ്യത്തെ കൂടിയ താപനില മുറിയിപ്പ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം പുറത്തുവിട്ടു. ജനങ്ങളുടെ സുരക്ഷാ മുന്നറിയിപ്പും ഇതിൽ പ്രതിപാദിക്കുന്നു.
ഉഷ്ണകാല രോഗങ്ങളെ ബന്ധപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗരേഖയും പുറത്തിറക്കി.ദാഹമില്ലെങ്കിലും സാധ്യമാകുമ്പോഴെല്ലാം ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ ഉപയോഗപ്പെടുത്തണം. കൂടാതെ നാരങ്ങ വെള്ളം, ബട്ടർ മിൽക്ക്/ലസ്സി, ഉപ്പ് ചേർത്ത ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയ വീട്ടിലുണ്ടാക്കുന്ന പാനീയങ്ങൾ കഴിക്കണം.
നേരിയതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ കുട, തൊപ്പി, ടവൽ, തുടങ്ങിയവ ഉപയോഗിക്കാനും നിർദ്ധേശമുണ്ട്. പകൽ സമയത്ത് ജനലുകളും വാതിലുകളും പരമാവധി തുറിന്ന് വായു സഞ്ചാരമുള്ളതാക്കണം.
അടുക്കളയിൽ പാചകം ചെയ്യുന്ന സ്ഥലം വേണ്ടത്ര വായുസഞ്ചാരമുള്ളതാക്കാണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇവ ഒഴിവാക്കുക. ഇവ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂടുതൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ വയറുവേദന പോവുള്ള ഉദര രോഗങ്ങൾക്കും കാരണമാകാം. പഴകിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
പകൽ സമയത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ അധിക നേരം ഇരുത്തരുത്. പകൽ ചൂടിൽ വാഹനത്തിനുള്ളിലെ താപനില അപകടകരമാകാൻ സാധ്യതകളുണ്ട്. തലകറക്കം, ബോധക്ഷയം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, തലവേദന, കടുത്ത ദാഹം, അസാധാരണമാംവിധം ഇരുണ്ട മഞ്ഞ നിറത്തിൽ മൂത്രം പോവുക, മൂത്രമൊഴിക്കൽ കുറയൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് എന്നീ പ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കൂടാതെ കടുത്ത ഉഷ്ണതരംഗം വിളവെടുപ്പ് നശിപ്പിക്കുകയും വ്യാപകമായ വൈദ്യുതി തടസ്സത്തിനും കാരണമാകും.
Comments