ബെംഗളൂരു :നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യുദ്ധ സജ്ജരായി കർണ്ണാടക ബിജെപി പോരിനിറങ്ങി. ഇളക്കി മറിക്കാൻ 80 ജാഥകൾ , 75 റാലികൾ, 150 റോഡ് ഷോകൾ. വിജയ് സങ്കല്പ് യാത്ര ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഫ്ളാഗ് ഓഫ് ചെയ്തു. 25 ദിവസം നീണ്ടുനിൽക്കുന്ന റാലിയാണ് കർണാടകയിൽ നദ്ദ ഉദ്ഘാടനം ചെയ്തത്.
മൂന്ന് സങ്കല്പ് യാത്രകൾ നടത്താനാണ് ബിജെപി ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ വിജയ് സങ്കല്പ് യാത്ര നടത്തും. റാലിയുടെ ഭാഗമായി 80 ജാഥകളും, 75 പൊതു റാലികളും, 150 റോഡ് ഷോകളുമാണ് നടക്കുന്നത്. നിയമസഭയ തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതിനോടനുബന്ധിച്ചാണ് വിജയ് സങ്കല്പ് യാത്ര നടത്തുന്നത്.
മാർച്ച് രണ്ടിന് ബെൽഗാവിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് രണ്ടാമത്തെ സങ്കല്പ് യാത്ര ഉദ്ഘാടനം ചെയ്യും. അതിനു ശേഷം പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നാമത്തെ വിജയ് സങ്കല്പ് യാത്ര മാർച്ച് മൂന്നിന് ബിദാർ ജില്ലയിലും ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് കർണാടകയിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും. മാർച്ച് 25-ന് ദാവൻഗെരയിലാണ് റാലി സമാപിക്കും. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്യും.
കർണാടകയിൽ മൊത്തം 224 നിയോജകമണ്ഡലങ്ങളാണുള്ളത്. ഇതിൽ നാല് പ്രധാന സ്ഥലങ്ങളിൽ നിന്നാണ് റാലികൾക്ക് തുടക്കം കുറിക്കുന്നത്. ദാവൻഗിരി, ചമരാജനഗർ,കിറ്റൂർ, കല്ല്യാൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിജയ് സങ്കല്പ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങലിലും റാലി നടക്കും.
Comments