ഹൈദരാബാദ്: സോഫ്റ്റ്വെയർ എഞ്ചിനീയർ ജോലി രാജിവെച്ച് തേൻ സംരംഭകയായി യുവതി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലക്കാരി അനുഷയാണ് തേൻ സംരംഭകയായി ചുവട് മാറ്റിപ്പിടിച്ചത്. പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതിന് പുറമേ കൂടുതൽ യുവാക്കൾക്ക് സ്വയം തൊഴിലിലേക്ക് വഴിയൊരുക്കുകയും ചെയ്തു.
മികച്ച പാക്കേജുമായി ഒരു പ്രശസ്ത കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു അനുഷ. കൊറോണ കാലത്ത് ജോലി ഉപേക്ഷിച്ച് ഹോർട്ടികൾച്ചർ സംരംഭകയായി മാറുകയായിരുന്നു. ഹോർട്ടികൾച്ചർ പരിശീലനം നേടിയ യുവതി 20 ലക്ഷം രൂപ മുതൽമുടക്കിയാണ് സ്വന്തം ബിസിനസ്സ് ആരംഭിച്ചത്. സീസൺ അനുസരിച്ച് തെലങ്കാനയിലെ വികാരാബാദ്, നിസാമാബാദ്, അദിലാബാദ്, യാചരം തുടങ്ങിയ വനമേഖലകളിലേക്ക് തേനീച്ചക്കൂടുകൾ മാറ്റും. ഇത്തരത്തിൽ വനം മേഖലയെ അടിസ്ഥാനമാക്കിയുള്ള തേൻ സംഭരണത്തിലൂടെ പ്രതിമാസം 600 കിലോ തേൻവരെ ഉത്പാദിപ്പിക്കാൻ സാധിക്കുന്നു. ഈ തേനിൽ നിന്നും 3 ലക്ഷം രൂപവരെ സമ്പാദിക്കാനും സാധിക്കുന്നു.
പൂക്കളിൽ നിന്ന് നിർമ്മിച്ച ശുദ്ധമായ തേൻ എന്ന ടാഗ്ലൈനോടെ ബീ ഫ്രഷ് എന്ന തേൻ ബ്രാൻഡും പുറത്തിറക്കിയിരിക്കുകയാണ് അനുഷ്ക. കൊറിയർ സർവ്വീസ് വഴി സംസ്ഥാനത്തിന് അകത്തും പുറത്തുമായി തേൻ ഡെലിവറിയും നടത്തുന്നുണ്ട്. പ്രതിവർഷം രണ്ട് കോടി രൂപയുടെ തേൻ ഉൽപ്പാദിപ്പിച്ച് നിരവധി യുവസംരംഭകർക്ക് മാതൃകയായി മാറിയിരിക്കുകയാണ് അനുഷ.
Comments