ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ സർവ്വകലാശാലയിൽ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥി സംഘടനയുടെ ആക്രമണം. പതിനഞ്ച് ഹിന്ദു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമി ജാമിയത്ത് തുൽബ എന്ന സംഘടനമാണ് അതിക്രമത്തിന് പിന്നിൽ.
സർവ്വകലാശാല പരിസരത്ത് ഹോളി ആഘോഷത്തിനായി വിദ്യാർത്ഥികൾ മുൻകൂട്ടി അനുമതി തേടിയിരുന്നു. എന്നാൽ സർവ്വകലാശാല അനുമതി നൽകിയില്ല. തുടർന്ന് വിദ്യാർത്ഥികൾ ക്യാമ്പസിലെ പൂന്തോട്ടത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ഇതിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
എന്നാൽ സംഭവം നടക്കുമ്പോൾ ഇസ്ലാമി ജാമിയത്ത് തുൽബയിലെ വിദ്യാർത്ഥികൾ ഖുറാൻ പാരായണം നടത്തുകയായിരുന്നു എന്നാണ് സർവ്വകലാശാല അധികൃതർ നൽകുന്ന വിശദീകരണം. അതിനാൽ അവർക്ക് സംഘർഷത്തിൽ പങ്കില്ലെന്ന നിലപാടിലാണ് അധികൃതർ. ആക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.
Comments