ലക്നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിലെ പ്രശസ്തമായ പ്രിയകാന്ത് ജു ക്ഷേത്രത്തിൽ ഹോളി ആഘോഷിച്ച് ഭക്തർ. സംസ്ഥാനത്ത് ഹോളി ഉത്സവത്തിനായുള്ള ആഘോഷങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നിറങ്ങളുടെ ഐശ്വര്യോത്സവം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഉത്സവാവേശമാണ്. അടിമത്തത്തിനെതിരായ വിജയത്തിന്റെ പ്രതീകമായാണ് ഇന്ന് പ്രയാഗ്‌രാജിലെ ചന്ദ്രശേഖർ ആസാദ് പാർക്കിൽ ഹോളി ആഘോഷം സംഘടിപ്പിച്ചതെന്ന് ഇവന്റ് ഓർഗനൈസർ സുധീർ ഗുപ്ത പറഞ്ഞു.
“സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കാർക്ക് നിൽക്കാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥലമാണ് പ്രയാഗ്‌രാജ്. 1857 ന് ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് വിക്ടോറിയ രാജ്ഞിയിലേക്ക് അധികാരം കൈമാറി, പാർക്കിൽ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ നിർമ്മിച്ചു. ഇന്ത്യക്കാരുടെ നിഴലിൽ നിന്ന് പോലും വളരെ അകലെ, ഈ സ്ഥലം അടിമത്തത്തിന്റെ പ്രതീകമായി മാറി. ഇന്ന് അതേ സ്ഥലത്ത്, നൂറുകണക്കിന് ആളുകൾ ആവേശത്തോടെ ഹോളി ആഘോഷിക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി, അവർ രംഗ് ഗുലാൽ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു,” സംഘാടകൻ സുധീർ മാദ്ധ്യമങ്ങളോട് പറഞ്ഞു, ”
നാടെങ്ങും നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറിയുള്ള ആഘോഷം തുടങ്ങി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ഉത്സവമാണ് ഹോളി. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്.
രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്.
Comments