ഹൈദരാബാദ്: ബാപ്പ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് നടിയും വനിതാകമ്മീഷൻ അംഗവുമായ ഖുശ്ബു. തന്റെ വെളിപ്പെടുത്തൽ സ്ത്രീകൾക്ക് പ്രചോദനം നൽകും. തങ്ങള്‍ നേരിടേണ്ടി വരുന്നദുരനുഭവങ്ങൾ തുറന്ന് പറയാൻ ഇത് സഹായകമാകുമെന്നും ഖുശ്ബു പറഞ്ഞു. എട്ടു വയസു മുതൽ താൻ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്നു പറഞ്ഞതിനു ശേഷമുള്ള നടിയുടെ ആദ്യപ്രതികരണമാണിത്. ദേശീയ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
‘എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാന്‍ ചെയ്തത്. അതില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. ‘ ഖുശ്ബു പറഞ്ഞു.
ബാപ്പ തന്നെ എട്ടു വയസു മുതൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചരാ വിഷയമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഖുശ്ബു ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. ബോളിവുഡ് ചിത്രമായ ‘ദി ബേർണിങ്ങ് ട്രെയിനി’ലൂടെ കരിയർ ആരംഭിച്ച ഖുശ്ബു തെന്നിന്ത്യൻ സിനിമാലേകത്തെ മുൻനിര താരങ്ങളിലൊരാളാണ്. 2010ലാണ് താരം രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
Comments