ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ പുതിയ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന തിരിച്ചയക്കുമെന്നും ഋഷി സുനക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് അനധികൃതമായി എത്തുന്നവരെ നാടുകടത്തുമെന്നും അവർക്ക് പിന്നീടൊരിക്കലും ബ്രിട്ടനിലേക്ക് വരാൻ സാധിക്കില്ലെന്നും സുനക് ട്വീറ്റിലൂടെ അറിയിച്ചു.
‘അനധികൃതമായി ബ്രിട്ടനിലേക്ക് എത്തുന്നവരെ തിരിച്ചയക്കും. അവരുടെ രാജ്യത്ത് സുരക്ഷിതമാണെങ്കിൽ മാത്രം അങ്ങനെ ചെയ്യും. അല്ലാത്ത പക്ഷം റുവാണ്ട പോലെ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റും. അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും ഇവർക്ക് പോകാന്‍ സാധിക്കാത്ത വിധത്തിലാകും വിലക്ക്’- സുനക് ട്വീറ്റ് ചെയ്തു.
നിരവധിപേരാണ് രാജ്യത്തേക്ക് കുടിയേറുന്നത്. അധികവും കടൽ മാർഗമാണ് കുടിയേറ്റം നടക്കുന്നത്. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിനാണ് അനധികൃത കുടിയേറ്റ നിയമം ലക്ഷ്യം വെക്കുന്നതെന്ന് സുനക് പറഞ്ഞു. ഈ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
2018 മുതലാണ് രാജ്യത്ത് അനധികൃത കുടിയേറ്റം നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം ചെറുബോട്ടുകളിൽ കൂടി കടൽമാർഗം 45,000ത്തോളം പേരാണ് ബ്രിട്ടനിലേക്ക് കുടിയേറിയെന്നാണ് റിപ്പോർട്ട്.
Comments