തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. സിദ്ധിഖ് ബാകവി എന്ന മദ്രസ അദ്ധ്യാപകനെയാണ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതൽ തൃശൂർ കുന്നുംകുളിനടുത്ത് പഴുന്നാനിലും പന്നിത്തടത്തെ മദ്രസയിലും വെച്ച് തുടർച്ചയായി പലതവണ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്കെതിരെ ലെഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പീഡനത്തിനരിയായ ആൺകുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അദ്ധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് രാത്രി വൈകിയ നേരങ്ങളിൽ ഉൾപ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങൾ കുട്ടി പറയുന്നത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. പിന്നാലെ മാതാപിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കുന്നുംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ ആണ് ശിക്ഷ വിധിച്ചത്. വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കേണ്ടവരായ അദ്ധ്യാപകർ. ഇവരുടെ ഇത്തരത്തിലുള്ള പ്രവൃത്തികൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments