എറണാകുളം: ബ്രഹ്‌മപുരം തീപിടുത്തം കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്‌ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേരളത്തിലേക്ക് യാത്ര പ്ലാൻ ചെയ്ത ടുർ ഓപ്പറേറ്റർമാർ ബുക്കിംഗ് റദ്ദാക്കി തുടങ്ങി. ദൈവത്തിന്റെ സ്വന്തം നാട് കറുത്ത പുകയുടെ നാടായ വാർത്ത ആഗോള മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തൊടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തീപിടിത്തവും വിഷപ്പുകയും ആഴ്ചയൊന്ന് കഴിഞ്ഞിട്ടും കെടുത്താനാകാത്തതും ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ അനാസ്ഥയും ആഗോളതലത്തിൽ ചർച്ചയായത് കേരള ടൂറീസത്തിന് വലിയ ക്ഷീണം സമ്മാനിക്കും. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി.
കൊച്ചി മലിനമായത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ടൂറിസം, വ്യവസായം, ഐ.ടി, സ്റ്റാർട്ടപ്പ് തുടങ്ങി ഏത് മേഖലയെടുത്താലും കൊച്ചി കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. കൊച്ചിയുടെ അന്തരീക്ഷമാകെ മലിനമായതൊടെ നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾ പോലും കൊച്ചി വിടാൻ ആലോചിക്കുന്നതായാണ് കമ്പനികളുമായി ബന്ധമുള്ള വൃത്തങ്ങൾ സൂചിക്കുന്നത്. ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്‌ക്കാൻ ജില്ലാഭരണകൂടം കാട്ടിയ കെടുകാര്യസ്ഥതയെ അതിരൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്.
Comments