അന്താരാഷ്‌ട്ര വിഷയങ്ങളിൽ പോലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന നമ്മുടെ സാംസ്കാരിക നായകരും രാഷ്‌ട്രീയ വിമർശകരും ഇടതുസർക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. 24 മണിക്കൂറം പൊളിറ്റിക്കൽ കറക്ട്നെസ്സിനെക്കുറിച്ച് വാചാലരാകുന്ന ഇത്തരമാളുകൾ സെലക്ടീവായി മാത്രം പ്രതികരിക്കുന്നതിലും ഒട്ടും പുതുമ കരുതാനില്ല. എന്നാൽ ഇതിനിടയിൽ, പണയം വച്ച് കൊടുക്കാത്ത നട്ടെല്ലുണ്ടെന്ന് തെളിയിച്ച് ചില സിനിമാ താരങ്ങൾ എത്താറുണ്ട്. പിണറായി സർക്കാരിന്റെ പിടിപ്പുകേടുകൾക്കെതിരെയും അതിനെ ന്യായീകരിച്ച് മെഴുകുന്ന നായകർക്കെതിരെയും ധൈര്യത്തോടെ വിമർശിക്കുന്ന ചിലർ.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് തീപിടിത്തവും വിഷപ്പുകയും വലിയൊരു വിഭാഗം ജനതയുടെ ആരോഗ്യത്തെ കാർന്നുതിന്നുമ്പോഴും ന്യായീകരണവുമായി എത്തുന്നവർക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി. കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിൽക്കുമ്പോഴും ന്യായീകരണവുമായി വരുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപം മാത്രമാണുള്ളതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രമേഷ് പിഷാരടിയുടെ വാക്കുകളിലേക്ക്..
“പൊളിറ്റിക്കൽ
കറക്റ്റ്നെസ്സ് അഥവാ ‘പൊ ക’
ബ്രഹ്മപുരത്ത് തീ
അണയ്‌ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.
അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്
എന്നാൽ
അനുതാപമുള്ളത്
കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കൽ
കറക്റ്റ്നെസ്സിനോടാണ്.”
Comments