ബിജ്നോർ : ഡിജെ വച്ചെന്നാരോപിച്ച് നിക്കാഹ് നടത്താൻ വിസമ്മതിച്ച മൗലവിയേയും, കുടുംബക്കാരെയും തല്ലിച്ചതച്ച് വധൂവരന്മാരുടെ വീട്ടുകാർ. ബിജ്‌നോറിലാണ് സംഭവം. ബസ്ത സ്വദേശിയായ മൗലവിയ്‌ക്കാണ് പരിക്കേറ്റത് . സംഘർഷത്തിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം സിഎച്ച്‌സി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
നിക്കാഹ് ചടങ്ങിൽ ഡിജെ പ്ലേ ചെയ്തതാണ് മൗലവിയെ പ്രകോപിപ്പിച്ചത്. ഒരു മണിക്കൂറോളം വരന്റെയും വധുവിന്റെയും ഭാഗത്തുള്ളവർ മൗലവിയോട് നിക്കാഹ് നടത്താൻ അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതൊന്നും വക വയ്‌ക്കാതെ ഇയാൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി .അഞ്ച് മണിക്കൂറാണ് മൗലവി കാരണം നിക്കാഹ് വൈകിയത് . പിന്നീട് മറ്റൊരു മൗലവിയെ കൊണ്ടുവന്നാണ് ചടങ്ങ് നടത്തിയത് . ഇതിനു പിന്നാലെയാണ് വധുവിന്റെയും, വരന്റെയും വീട്ടുകാർ ചേർന്ന് മൗലവിയുടെ വീട് ആക്രമിച്ചത് . മൗലവിയേ തല്ലിച്ചതയ്‌ക്കുകയും ചെയ്തു. ഇസ്ലാമിക ആചാരങ്ങളും നിക്കാഹിലുള്ള വിശ്വാസവും പിന്തുടരാൻ താൻ ഉപദേശിച്ചതായും ഡിജെ കളിക്കുന്നത് വിലക്കിയതായും മർദ്ദനമേറ്റ മൗലവി പറഞ്ഞു.
Comments