തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചതിന് പിന്നാലെ റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്ത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസ് എന്നാണ് വി.ഡി സതീശൻ പരിഹസിച്ചത്. ഇതിനെതിരെയാണ് ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർ റിയാസ് വഹിച്ച ചുമതലകൾ അറിയണമെന്നും റിയാസിനെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്.
ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്,
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..
*എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം
*എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ്.ജോസഫ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ്
*പിന്നീട് യൂണിറ്റ് സെക്രട്ടറി
*ഫറൂഖ് കോളേജിൽ യൂണിറ്റ് സെക്രട്ടറി
*കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി
*എസ്എഫ്ഐ ജില്ലാ ഭാരവാഹി
*ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡൻ്റ് വരെ
*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ
*വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി
*വിദ്യാർത്ഥി യുവജന സമരം നയിച്ചതിന്റെ പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽ വാസം
*ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആയിരിക്കെ ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായി.
പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെയ്ക്കുന്നവർ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!
Comments