സന്തോഷ കൊടുമുടിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ. അമ്മ ഗിരിജ വാര്യരുടെ പുസ്തപ്രകാശനം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രിയ നടി മഞ്ജു വാര്യർ. അമ്മയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘ നിലാവെട്ട’ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു അമ്മയെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ പങ്കുവെച്ചത്.
‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂർത്തമാണിത്. ഈ സന്ദർഭത്തിൽ കാണിയായി ഇരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ് കാലത്ത് ഞാനെഴുതിയതാ എന്ന് പറഞ്ഞ് ഒരു കുറിപ്പ് നീട്ടി. അത് വായിച്ചുനോക്കിയപ്പോൾ അത്ഭുതം തോന്നിപ്പോയി. വായിക്കാൻ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താൻ എനിക്കറിയില്ല, പക്ഷേ, വായിച്ചാൽ നിർത്താൻ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാർഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഇനി എഴുത്തുകാരിയുടെ മകൾ എന്ന വിലാസം കൂടിയായി’ എന്നാണ് മഞ്ജു വാര്യർ സന്തോഷം പ്രകടിപ്പിച്ചത്.
എന്റെയോ ചേട്ടന്റെയോ മേൽവിലാസം ഇനി അമ്മയ്‌ക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇനി അമ്മയുടെ മകൾ എന്നുകൂടി അറിയപ്പെടാനാകുന്നതിൽ ഏറെ സന്തോഷം എന്നും നടി പറഞ്ഞു. അമ്മയ്‌ക്കും സഹോദരൻ മധു വാര്യർക്കുമൊപ്പമാണ് മഞ്ജു വാര്യർ പുസ്‌കത പ്രകാശന ചടങ്ങിനെത്തിയത്. അമ്മയുെട സന്തോഷ നിമിഷം കാണികളിലൊരാൾ ആയി ഇരുന്ന് കാണാനാണ് തനിക്കിഷ്ടം എന്ന് പറഞ്ഞ് കാണികൾക്കിടയിൽ ഇരുന്നാണ് ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ സത്യൻ അന്തിക്കാട് എഴുത്തുകാരൻ അഷ്ടമൂർത്തിയ്‌ക്ക് പുസ്്തകം നൽകിയാണ് പ്രകാശനം ചെയ്തത്.
Comments