തിരുവനന്തപുരം: പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്യൂണിസ്റ്റ് നേതാവായിരുന്ന ആർ സുഗതൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്ന് പറയുമായിരുന്നു.
ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്‌ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമാണ് കേരള നിയമസഭ. ജീർണതയുടെ മൂർധന്യത്തിലാണ് നിലവിൽ നിയമസഭ. ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാൻ 36,28,594 രൂപ ചെലവിടുന്നത്.
സഭാ ടിവി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചാനൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖവും പ്രസംഗവും മാത്രമാണ് അതിൽ കാണിക്കുന്നത്. പിണറായിയുടെ പോലീസ് രാജഭക്തൻമാരാണെന്ന് വീണ്ടും തെളിയിച്ചു സുധാകരൻ പറഞ്ഞു.
.
Comments