മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് 189 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. 28 റൺസിൽ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഇഷാൻ കിഷ്, സൂര്യകുമാർ യാധവ്, ശുഭ്മാൻ ഗിൽ, വിരാട് കൊഹ്‌ലി എന്നിവരാണ് പുറത്തായത്. 10.5 ഓവറിൽ ഇന്ത്യ 43 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് എത്തിയ ഓസ്ട്രേലിയ 35.4 ഓവറിലാണ് 188 റൺസിന് എല്ലാവരും പുറത്തായത്. മൂന്ന് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷൊഴികെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല.
ഷമിക്കും സിറാജിനും പുറമെ രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവ് ഹാർദിക്ക് എന്നിവർ ഓരൊ വിക്കറ്റും നേടി. ബാറ്റിങ്ങിനിറങ്ങി രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡ് (5) പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (5) നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. തുടർന്ന് മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിനെ പിടിച്ചു നിർത്തി.
77-മത്തെ റൺസിൽ സ്മിത്തിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. മാർണസ് ലെബുഷെയിനെ കൂട്ടുപിടിച്ച് മാർഷ് ഓസിസിന്റെ സ്‌കോറിങ്ങിൽ വേഗത കൂട്ടി. ഒടുവിൽ ജഡേജയുടെ പന്തിൽ മാർഷ് വീണു. 19.3 ഓവറിൽ 129-2 എന്ന നിലയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കെയാണ് മാർഷിനെ പുറത്താക്കിയത്. പിന്നീട് കേവലം 59 റൺസെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകൾ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഓസിസിന്റെ അഞ്ച് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ലെബുഷെയിൻ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12), ഗ്ലെൻ മാക്‌സ്‌വെൽ(8), മാർക്കസ് സ്റ്റോയിനിസ് (5), സീൻ അബോട്ട് (0), ആദം സാമ്പ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മിച്ചൽ സ്റ്റാർക്ക് നാല് റൺസുമായി പുറത്താകാതെ നിന്നു.
Comments