ചെന്നൈ: വിവേകാനന്ദ സ്മാരകം സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഐതിഹാസികമായ സ്മാരകം സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
‘വിവേകാനന്ദ ആത്മീയത നിറഞ്ഞ സമുച്ചയത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ഏകനാഥ് റാനഡെ ജിയുടെ മഹത്വത്തിൽ അത്ഭുതപ്പെടുന്നു. സ്മാരകത്തിലെ ചൈതന്യം അനുഭവിച്ചറിയാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലൂടെ സ്വാമിജിയുടെ സന്ദേശം പ്രചരിപ്പിക്കുന്ന ആളുകളുടെ ഭക്തിയെ അഭിനന്ദിക്കുന്നു’.-ദ്രൗപദി മുർമു കുറിച്ചു.
Visiting the iconic Vivekananda Rock memorial is a memorable experience for me. I marvel at the greatness of the late Eknath Ranade Ji who was behind the building of the spiritually charged complex. pic.twitter.com/RaRXJPGLc0
— President of India (@rashtrapatibhvn) March 18, 2023
തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗമാണ് രാഷ്‌ട്രപതിയും കുടുംബവും കന്യകുമാരിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ലക്ഷദ്വീപിലേക്ക് പോകും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 1.35-നാകും യാത്ര പുറപ്പെടുക. രാഷ്‌ട്രപതിയെ സ്വീകരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ലക്ഷദ്വീപിലൊരുക്കിയിരിക്കുന്നത്. കവരത്തിയുടെ പടിഞ്ഞാറ് ഭാഗത്തെ തീരപ്രദേശത്താകും രാഷ്‌ട്രപതി ജനങ്ങളെ അഭിസബോധന ചെയ്യുക. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21-ന് ഉച്ചയ്‌ക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് മടങ്ങും.
Comments