ചണ്ഡിഗഡ്: റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പന്ത്രണ്ടോളം വാഹനങ്ങൾ കത്തിച്ച് കമ്യൂണിസ്റ്റ് ഭീകരർ. കങ്കർ, നാരായൺപൂർ ജില്ലകളിലെ അന്തർസംസ്ഥാന അതിർത്തിയായ അബുജ്മദ് പ്രദേശത്തെ റോഡ് നിർമ്മാണത്തിനിടയിലാണ് സംഭവം. സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇവിടം കമ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമാണെന്നും അതിനാൽ ഈ പ്രദേശത്ത് റോഡ് നിർമ്മാണത്തിനെത്തുന്നവർ മുൻകൂട്ടി അറിയിക്കണമെന്നുമാണ് ഭീകരരുടെ വാദം. വാഹനങ്ങൾക്ക് തീയിട്ട ഭീകരരെ ഇതുവരെയും പിടികൂടിയില്ല.
കഴിഞ്ഞ ഞായറാഴ്ച രാത്രി കങ്കറിലെ നോർത്ത് ബസ്തർ ഡിവിഷനിലെ റോഡ് പണിക്ക് ഉപയോഗിക്കുന്ന എട്ട് ട്രാക്ടറുകളും നാല് ജെസിബിയും കമ്യൂണിസ്റ്റ് ഭീകരർ അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ വീണ്ടും വാഹനങ്ങൾ കത്തിച്ചിരിക്കുന്നത്.
Comments