തിരുവനന്തപുരം: പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയും സമവായ നീക്കങ്ങൾ പാളിയതോടെയും നിയമസഭാ സമ്മേളനം ഇന്നും സുഗമമമായി നടക്കാൻ സാധ്യതയില്ല. ചോദ്യത്തോര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി പീഡനത്തിനിരയായ സംഭവം പ്രതിപക്ഷം ഉന്നയിക്കും. ഇന്നലെയും പ്രതിപക്ഷ പ്രക്ഷേഭത്തെ തുടർന്ന് സഭ നേരത്തെ പിരിഞ്ഞിരുന്നു.
സഭ സ്തംഭനം ഒഴിവാക്കാൻ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. പ്രതിഷേധം തുടരുകയാണെങ്കിലും നിയമസഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാർച്ച് 30 വരെ തുടരാൻ സമിതിയിൽ ധാരണയായി. എന്നാൽ പ്രതിപക്ഷത്തിന്റെ നിസഹകരണം തുടർന്നാൽ സഭാനടപടികൾ വെട്ടിച്ചുരുക്കാൻ നിർബന്ധിതമായേക്കും.
Comments