ബംഗ്ളൂരു: ഇന്ത്യയിലെ പ്രമുഖ കാർ നിർമാണ കമ്പനിയായ ടാറ്റയുടെ വാണിജ്യ വാഹനവില അഞ്ച് ശതമാനം വർദ്ധിപ്പിക്കും. ഏപ്രിൽ 1-മുതൽ വർദ്ധിപ്പിച്ച വാഹനവില പ്രബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതെന്ന് ടാറ്റയുടെ ഔദ്യോഗിക പ്രസ്ഥാവനയിലൂടെ അറിയിച്ചു.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത് മുതൽ വില വർദ്ധനവ് മുഴുവൻ വാണിജ്യ വാഹനങ്ങളിലും ബാധകമാകും. വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് വാഹനങ്ങളുടെ വർദ്ധനവ് വ്യത്യാസപ്പെടുമെന്നും ഉപഭോക്താക്കൾക്ക് ഉയർന്ന അളവിൽ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ജനുവരിയിൽ ടാറ്റ പാസഞ്ചർ വാഹനങ്ങളുടെ വില 1.2% വർദ്ധിപ്പിച്ചിരുന്നു.
ബിഎസി 6-ന്റെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം കാറിന്റെ വിലയിൽ ഏകദേശം 15,000 മുതൽ 20,000 രൂപ വരെയായിരിക്കും വർദ്ധനവ് കണക്കാക്കുന്നത്. ഡീസൽ വാഹനങ്ങളിൽ ഏകദേശം 65,000 മുതൽ 70,000 രൂപ വരെയാകും വർദ്ധന സാധ്യത. വാണിജ്യ വാഹന വിഭാഗത്തിൽ 2 മുതൽ 4 ശതമാനം വരെ വിലയിൽ മാറ്റമുണ്ടാകും. ഇരുചക്രവാഹന വിഭാഗത്തിന് 1 മുതൽ 3 ശതമാനം വരെ വില വർദ്ധിക്കും. എൻട്രി ലെവൽ ബൈക്കുകൾക്ക് 2,500 രൂപയുടെ രൂപയുടെ വർദ്ധനവായിരിക്കും ഉണ്ടാകുന്നത്.
Comments