ന്യൂഡൽഹി: ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാൻസലർ ബില്ലും ലോകയുക്ത ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലാണ് അനുമതിയ്‌ക്കായി കാത്തിരിക്കുന്നത്. ഇവയിൽ രണ്ട് ബില്ല് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലുമാണ് ഗവർണർ ഒപ്പിട്ടത്.
ഗവർണറെ നീക്കി അക്കാദമിക് വിദഗ്ധരെ ചാൻസലറാക്കാനുള്ള ബിൽ, സർവകലാശാലാ നിയമഭേദഗതിയ്‌ക്കുള്ള രണ്ട് ബില്ലുകൾ, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനുള്ള ബിൽ, ലോകായുക്ത ഉത്തരവുകൾ, നിയമസഭയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ബിൽ, മിൽമ ഭരണസമിതിയിലേക്ക് നോമിനിറ്റേഡ് അംഗങ്ങൾക്കു വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പുവെയ്‌ക്കേണ്ടത്.
Comments