തിരുവനന്തപുരം: ഫ്ലാറ്റിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് താമസിക്കുന്ന 37-കാരനായ നവാസ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് ഫ്ലാറ്റിന് താഴെ വീണ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസാര ശേഷിയില്ലാത്ത നവാസ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30-ഓടെയാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. രാത്രി ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ഫ്ലാറ്റിന് തഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു.
സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെൺമക്കളും മതിപ്പുറത്തെ ഫ്ളാറ്റിലെ മൂന്നാം നിലയിലാണ് താമസം. ഈ ഫ്ളാറ്റിന് താഴെ നിന്നാണ് നവാസിനെ വീണ നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Comments