ഹൈദരാബാദ്: രാഷ്‌ട്രപതി ഭവനും രാഷ്‌ട്രപതിയുടെ വസതികളും സാധാരണക്കാർക്കായി തുറന്നു കൊടുത്തു. ഓൺലൈനായി രാഷ്‌ട്രപത്രി ദ്രൗപദി മുർമുവാണ് ബുധനാഴ്ച രാഷ്‌ട്രപതിഭവൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനും ഷിംലയിലും സെക്കന്ദരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്ന് വെർച്വൽ ഉദ്ഘാടന ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അഹമൂദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇത് ആദ്യമായാണ് രാഷ്‌ട്രപതി വസിക്കുന്ന പൗരാണിക മന്ദിരം സാധാരണക്കാർക്കായി തുറന്ന് കൊടുക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രമേ രാഷ്‌ട്രപതി ഭവന്റെ പൂന്തോട്ടങ്ങൾ സന്ദർശിക്കാൻ ജനങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ. പുതിയ പ്രഖ്യാപനത്തോടെ വർഷം മുഴുവൻ ജനങ്ങൾക്ക് രാഷ്‌ട്രപതി മന്ദിരം സന്ദർശിക്കാനാകും. ഇതോടെ വർഷം മുഴുവൻ ജനങ്ങൾക്ക് രാഷ്‌ട്രപതി മന്ദിരം സന്ദർശിക്കാനാകും. ജനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം മന്ദിരം സന്ദർശിക്കാവുന്നതാണ്. രാവിലെ 10 മുതൽ 5 വരെയാണ് സന്ദർശന സമയം. ഇന്ത്യക്കാർക്ക് 50 രൂപയുടെ സന്ദർശന പാസ്സും വിദേശ സഞ്ചാരികൾക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്.
90 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒറ്റനിലക്കെട്ടിടത്തിൽ 11 കിടപ്പു മുറികളും വിശാലമായ ഡൈനിംഗ് ഹാളുകളും സിനിമാ മുറികളുമുണ്ട്. ഇവ കൂടാതെ പ്രസിഡൻഷ്യൽ വിങ്, ഊണുമുറി, അടുക്കളയുമായി ബന്ധപ്പെട്ട നീളൻ ഇടനാഴി ഇവയെല്ലാം ജനങ്ങൾക്ക് സന്ദർക്കാവുന്നതാണ്. ജനങ്ങൾ നേരിട്ടെത്തിയും അല്ലാതെയും പ്രവേശന പാസ്സുകൾ നേടാവുന്നതാണ്. ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിന് ………………………………. എന്ന വെബ്സൈറ്റ് പരിശോധിക്കുക
Comments