ബെംഗളൂരു : ബെംഗളൂരു ഇന്ത്യയുടെ ഐടി ഹബ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കർമാടകയിൽ ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. 2022-ൽ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഓരോ ദിവസവംു ശരാശരി 1 കോടി രൂപയോളമാണ് വ്യക്തികളിലൂടെ നഷ്ടമാകുന്നതെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു. സൈബർ കുറ്റ കൃത്യങ്ങൾ മൂലം ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലാണ് ഏറ്റനവുമധികം നഷ്ടം സംഭവിച്ചിരിക്കുന്നത്.
സൈബർ കുറ്റ കൃത്യങ്ങൾ അനുദിനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റിൽ രണ്ട് സൈബർ സുരക്ഷ ഫോറൻസിക് ലാബുകൾ പ്രഖ്യാപിച്ചു. ശിവമോഗയിലും തുംകുരുവിലുമാണ് ഫോറൻസിക് ലാബുകൾ പ്രഖ്യാപിച്ചത്. നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് സൈബർ സുരക്ഷ ലാബ് ഉള്ളത്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നും വിദഗ്ദർ പറഞ്ഞു.
ഭരണ സംവിധാനത്തിന്റെ നട്ടെല്ല് സാങ്കേതിക വിദ്യ ആയതിനാൽ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് മുൻഗണനയുണ്ടെന്ന് ബജറ്റ് അവതരണ വേളയിൽ ബൊമ്മൈ പരാമർശിച്ചു. ഇതിന്റെ ഭാഗമായി ഓൺമേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് കർണാടക ആഭ്യന്തരവകുപ്പ്.
Comments