സുശാന്ത് സിങ് രജ്പുതിന്റെ മരണം ഇപ്പോഴും വേദനയോടെയാണ് എല്ലാവരും ഒർക്കുന്നത്. മരണം സംഭവിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇന്നലെ നടന്നതുപോലെയാണ് എല്ലാ ആരാധകരുടെയും ഉള്ളിലുള്ളത്. സുശാൻിന്റെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മുൻ സിനിമാ താരവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. സുശാന്ത് ആത്മഹത്യ ചെയ്ത വാര്‍ത്ത അറിയുമ്പോള്‍ താനൊരു വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നെന്നും അത് തുടരാന്‍ സാധിക്കാതെ നിര്‍ത്തിവെച്ചുവെന്നുമാണ് സമൃതി പറഞ്ഞത്. ദി സ്ലോ കോണ്‍വെര്‍സേഷന്‍ എന്ന പരിപാടിയില്‍ അവതാകരന്‍ നീലേശ് മിശ്രയോട് വികാരഭരിതയായി സംസാരിക്കുകയായിരുന്നു മന്ത്രി.
‘ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവന്‍ മരിച്ച ദിവസം ഞാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നു. എനിക്ക് അത് തുടരാൻ കഴിഞ്ഞില്ല. നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ അവന്റെ സുഹൃത്തായ അമിത് സാധിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. സുശാന്ത് വിഡ്ഢിത്തം ഒന്നും ചെയ്തില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു അത്. വിളിക്കുന്ന സമയത്ത് അമിത്തും ഷോക്കിലായിരുന്നു. സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു അമിത്. ജീവിക്കാന്‍ താത്പര്യമില്ലെന്ന് സുശാന്ത്പറഞ്ഞിരുന്നതായി അമിത് എന്നോട് പറഞ്ഞു.’ സ്മൃതി പറഞ്ഞു.
അഭിമുഖത്തില്‍ നിറകണ്ണുകളോടെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിച്ചത്. സുശാന്തും സ്മൃതി ഇറാനിയും ടെലിവിഷൻ താരങ്ങൾ ആയിരിക്കെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Comments