ലക്നൗ : അഹമ്മദാബാദിൽ നിന്ന് യുപിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദ് പരിഭ്രാന്തിയിലായിരുന്നുവെന്ന് യുപി പോലീസ് വാൻ ഡ്രൈവർ പരശുറാം . ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പ്രയാഗ്രാജിലെ നൈനി ജയിലിലേക്കുള്ള 1300 കിലോമീറ്റർ ദൂരം താണ്ടാൻ 23 മണിക്കൂറും 45 മിനിറ്റും എടുത്തു, അത് എളുപ്പമല്ല. മാധ്യമ വാഹനങ്ങൾ നിരന്തരം ഓവർടേക്ക് ചെയ്തുകൊണ്ടിരുന്നു. ക്യാമറയുടെ ഫോക്കസ് ഡ്രൈവറിലായിരുന്നു. ഝാൻസിയിൽ ഒരു പശുക്കിടാവ് പെട്ടെന്ന് ട്രക്കിന് മുന്നിലേക്ക് വന്നതോടെ ആതിഖ് ശരിക്കും വിറച്ചുവെന്നും പരശുറാം പറയുന്നു.
ട്രെയിനിൽ പോലും ആർക്കും എത്താൻ കഴിയാത്ത വേഗത്തിലാണ് വാഹനവ്യൂഹം നീങ്ങിയത്. 24 മണിക്കൂറിനു മുമ്പ് ഗുജറാത്തിൽ നിന്ന് പ്രയാഗ്രാജിൽ എത്തി. ഞാൻ മാത്രമാണ് വാൻ മുഴുവൻ സമയവും ഓടിച്ചത് . പെട്രോൾ നിറയ്ക്കാൻ വേണ്ടി മാത്രം വണ്ടി നിർത്തി. ഇതല്ലാതെ ഉറങ്ങാൻ പോലും വണ്ടി നിർത്തിയില്ല.
പ്രമേഹരോഗിയായ ആതിഖ് വാനിൽ കയറുമ്പോൾ മുതൽ പരിഭ്രാന്തനായിരുന്നു . ഇവർ എന്നെ കൊല്ലുമെന്ന് വാനിൽ കയറുന്നതിന് മുമ്പ് ആതിഖ് പറഞ്ഞിരുന്നു. മുഖത്ത് ഭയം നിഴലിച്ചിരുന്നു . രാത്രിയിൽ വാനിന്റെ സ്പീഡ് കൂട്ടിയപ്പോൾ ആതിഖ് ഞങ്ങളെ തടഞ്ഞു , ‘ പതുക്കെ വണ്ടിയോടിക്കുക, ഞാൻ ഒരു പ്രമേഹ രോഗിയാണ്, അപകടം ഉണ്ടാകാതെ നോക്കണം ‘ എന്നും പറഞ്ഞു . ഏഴരയോടെ ശിവപുരി ക്രോസ് കഴിഞ്ഞ് ഖരായ് ചെക്ക് പോസ്റ്റിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ഹൈവേയുടെ നടുവിലൂടെ ഒരു പശുക്കിടാവ് വന്നു. പശുക്കിടാവ് അരികിൽ നിന്ന് വന്നതിനാൽ ഞങ്ങൾ കണ്ടില്ല . പെട്ടെന്നുള്ള കൂട്ടിയിടിയിൽ ബ്രേക്കിംഗ് കാരണം അകത്ത് ഇരുന്ന ആതിഖ് പരിഭ്രാന്തനായി. വാനിൽ തങ്ങൾക്കും, ആതിഖിനും ആഹാരം ഒരുക്കിയിരുന്നതായും പരശുറാം പറഞ്ഞു.
Comments