തൃശൂർ: കേസ് ഒതുക്കി തീർക്കുന്നതിനായി കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തൃശൂർ ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ ഡിവി ജയപ്രകാശ്, പ്രവിന്റീവ് ഓഫീസർമാരായ ടിഎസ് സജി, പിഎ ഹരിദാസ് എന്നിവർരെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവെയ്‌ക്കുകയും കേസ് ഒതുക്കി തീർക്കാന് െൈകെക്കൂലി വാങ്ങിയെന്നുമുള്ള പരാതിയിലാണ് നടപടി. സിവിൽ എക്്‌സൈസ് ഓഫീസർമാരായ പിഇ അനീസ് മുഹമ്മദ്, കെ ശരത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൻകെ സിജ, എന്നിവരൈ രണ്ടാഴ്ച കാലം എക്‌സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയക്കും.
അച്ചടക്ക നടപടിയ്‌ക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്‌സി കാറിൽ പട്രോളിംഗ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശേരിയിൽ നിന്ന്് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ത്രീയുടെ വീട്ടിൽ നിന്ന് 12 കുപ്പി ബിയറും കണ്ടെടുത്തു. എല്ലാ മദ്യവും ചേർത്ത് ആദ്യം പിടികൂടിയ ആൾക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം.
മഹസർ ഒഴികെ എല്ലാ രേഖകളിലും സ്ത്രീയെയും ബന്ധുവിനെയും സാക്ഷിയാക്കുകയും ചെയ്തു.എന്നാൽ സ്ത്രീയുടെ ബന്ധു ഇടപെട്ട് കേസ് ഒതുക്കുകയും അതിനായി ഉദ്യോഗസ്ഥർ പണം കൈപ്പറ്റുകയും ചെയ്തതായി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പിടിച്ചെടുത്ത മദ്യം ഓഫീസിൽ കൊണ്ടുവന്ന് പങ്കിട്ടെടുക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എക്‌സൈസ് ഇൻസ്‌പെക്ടർ സ്റ്റാഫ് മീറ്റിംഗ് വിളിച്ചുചേർത്തു. സംഭവം ചേർന്നതിന് പിന്നാലെയായിരുന്നു മീറ്റിംഗ്. ഇതിന് പിന്നിൽ ഡ്രൈവറും സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടൈ സംശയം. ഇൻസ്‌പെക്ടർ മദ്യലഹരിയിലാണ് മീറ്റിംഗിൽ പങ്കെടുത്തതെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഡ്രൈവർ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് നടപടി.
Comments