എറണാകുളം: ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി കടത്താൻ ശ്രമം. കസ്തൂരി തൈലമുണ്ടാക്കുന്ന കസ്തൂരി വിൽപന നടത്തുന്നതിനിടെ നാല് പേരാണ് പിടിയിലായത്. ചെങ്ങമനാടുള്ള വീട്ടിൽ വിൽപന നടത്തുന്നതിനിടെയാണ് നാലവർ സംഘം അറസ്റ്റിലായത്. വീട്ടുടമ ശിവജി, വിനോദ്, അബൂബക്കർ, സുൽഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് കസ്തൂരി വിൽക്കുന്നത് കണ്ടെത്തിയത്. അന്വേഷണസംഘത്തെ കണ്ട് സോഫയ്‌ക്ക് താഴെ വലിച്ചെറിഞ്ഞ വിവിധ വലുപ്പത്തിലുള്ള എട്ട് കസ്തൂരികളും പോലീസ് കണ്ടെടുത്തു. രണ്ടിഞ്ച് വ്യാസമുള്ള മൂന്ന് കസ്തൂരികളും ചെറിയ ഏതാനം കസ്തൂരികളുമാണ് പിടിച്ചെടുത്തത്. വിനോദും സുൽഫിയും ശിവജിയ്‌ക്ക് വേണ്ടി കസ്തൂരി വിൽക്കാനെത്തിയതായിരുന്നു. അതിനിടെയിലാണ് ഇടനിലക്കാരനായ അബൂബക്കർ ഉൾപ്പെടെയുള്ളവർ പിടിയിലായത്.
നാലംഗ സംഘത്തെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയിലെ സ്ത്രീയാണ് കസ്തൂരി വിൽപനയുടെ പിന്നിലെ മുഖ്യകണ്ണിയെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എട്ട് കസ്തൂരികളും സുൽഫിയുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ആൺ കസ്തൂരിമാനുകളുടെ വയറിന്റെ അടിഭാഗത്തെ ഗ്രന്ഥിയാലാണ് സുഗന്ധം പരത്തുന്ന കസ്തരൂരി ലഭിക്കുന്നത്.
Comments