മലപ്പുറം : ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലപ്പുറത്തെ സുല്‍ഫത്ത് ഏക സിവിൽകോഡിനെ അനുകൂലിച്ച് പങ്ക് വച്ച വീഡിയോ വൈറലാകുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതുകൊണ്ട് ഏറെ നന്മ ഉണ്ടാവുക മുസ്ലീം വനിതകള്‍ക്കും ഹിന്ദുക്കള്‍ക്കുമാണെന്നും സുല്‍ഫത്ത് വീഡിയോയില്‍ പറയുന്നു.
ഹിന്ദുക്കള്‍ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ ഷെഡുകള്‍ കെട്ടി അവിടെ ഹിന്ദുമതം കുട്ടികളെ പഠിപ്പിക്കണം. അഞ്ച് വയസ്സ് മുതല്‍ 18 വയസ്സുവരെ പഠിപ്പിക്കണം. എങ്കില്‍ മാത്രമേ ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളുടെ കൂടെ ഒളിച്ചോടിപ്പോകുന്ന അവസ്ഥ തുടച്ചുനീക്കാനാവൂ. ഏക സിവില്‍ കോഡ് വന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഏറെ സഹായമാകും. നാല് കെട്ട്, എട്ട് കെട്ട് എന്നതൊന്നും നടക്കില്ല.
നിലമ്പൂരിൽ നിന്ന് പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നിട്ടില്ല. മുസ്ലീം ചെറുപ്പക്കാരനുമായി പ്രേമമുണ്ടെന്നാണ് പറയുന്നത്. പൊന്നാനിയില്‍ പോയാല്‍ കാര്യമുണ്ടോ ?അവിടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുമോ? എന്നൊക്കെയാണ് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിക്കുന്നത് .തീവ്രവാദ സ്വഭാവമുള്ളവരാണെങ്കില്‍ ആ കുട്ടിയെ തപ്പിയാല്‍ കിട്ടില്ലെന്നും സുല്‍ഫത്ത് പറയുന്നു.
നമ്മുടെത് നല്ലൊരു പ്രധാനമന്ത്രിയല്ലേ, ആ പ്രധാനമന്ത്രിയോട് ചേര്‍ന്ന് നില്‍ക്കൂ .മുസ്ലീം സ്ത്രീകളുടെ മോചനത്തിന് ഇന്ത്യയില്‍ ഒരാള്‍ക്കേ കഴിയൂ. അത് മോദിജിക്ക് മാത്രമാണെന്നും സുൽഫത്ത് പറയുന്നു .
Comments